2011 ജൂലൈ 3, ഞായറാഴ്‌ച

ഉന്മാദക്കുറിപ്പുകള്‍ 


                   ഒന്ന്  

ജീവിതം ഇങ്ങനെയൊക്കെയാണ്!
എങ്ങനെയെക്കെയെന്നു ചോദിക്കവേ
അശ്ലീലച്ചുവയുള്ള ചിരിയുടെ ധാര്‍ഷ്ട്യങ്ങള്‍
കണ്ണിര്‍ക്കലിന്റെ പ്രലോഭനങ്ങള്‍
പ്രണയവും നിലാവെളിച്ചവും
കടം തരാമെന്ന വാഗ്ദാനങ്ങള്‍ ..........

ഇങ്ങനെയൊക്കെയാണ്അത്
എന്നുമീ ഒരേ താളസ്പന്ദനം
നിറഭേതമില്ലാത്ത ദിനരാത്രങ്ങള്‍
പേ പിടിച്ച സ്വപ്‌നങ്ങള്‍
മാന്തിപൊളിച്ച നിദ്രകള്‍
അട്ടഹാസങ്ങളും നിലവിളികളും ..........

പൊട്ടിച്ചിരികളുടെ അലയോടുങ്ങവേ
വിഷാദത്തിന്റെ പുതപ്പു
ആരാണെന്നെ പുതപ്പിച്ചത്..?

                രണ്ടു

ഞാന്‍ 
നിന്റെ സ്വപ്നങ്ങളില്‍ 
കരിനിഴല്‍ വീഴ്ത്തിയോന്‍ 
സ്വസ്ഥത തല്ലിതകര്ത്തവന്‍
ദുരിത ദാരിദ്ര്യങ്ങള്‍ക്ക് 
നിന്നെ കുരുതി കൊടുത്തവന്‍ 
നിന്റെ പ്രണയ സ്വപ്നങ്ങളില്‍ 
സിഗേരെട്ടു പുകയൂതി നിറച്ചവന്‍
മദ്യ ലഹരി ഇറ്റിചവന്‍......
ഞാന്‍
ജീവിത തൃഷ്ണകള്‍ പൊട്ടിത്തെറിക്കവേ
നിസ്സംഗഭാവം പൂണ്ടിരിക്കുന്നവന്‍
കവിതെയെ കാമിച്ചു ജന്മമൊടുക്കുവോന്‍..........!

                   മൂന്ന്

എനിക്കെവിടെയോ എന്നെ നഷ്ടമാകുന്നു !
നീ ചൂണ്ടിയ വഴി നിറയെ
അന്ധകാരമായിരുന്നു , മുള്ളുകളും
പ്രകാശ ഗോപുരങ്ങളും
അവശേഷിക്കുന്ന പച്ച തുരുത്തുകളും
എനിക്ക് പിന്നില്‍ മറഞ്ഞു പോയിരുന്നു
ഭൂതവും വര്‍ത്തമാനവും നഷ്ടമായവന്‍
ഉള്ളിലിരുന്നു ചിരിക്കവേ
ഭാവിയുടെ കുന്തമുനയിലെക്കെന്റെ
പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു .........

ദുരിത മഴ പെയ്തൊഴിഞ്ഞ മലഞ്ചെരിവില്‍
ആരാണ് എനിക്കായി ശവക്കല്ലറ പണിതത് ?

                     നാല്

നിഷ്ഫലം ആകുന്നല്ലോ ഇജ്ജെന്മം
കാരുണ്യത്തിന്‍ തെളിനീര്‍ വീഴാതൊരു
വാഴ്വിത് , വെറുക്കുന്നേന്‍...................!!

2011 ജൂലൈ 1, വെള്ളിയാഴ്‌ച

ദിനക്കുറിപ്പുകള്‍

അച്ഛന്റെ കുഴിമാടത്തില്‍  ഒരുപിടി
ശവംനാറി പൂക്കള്‍അര്പിച്ചു ഞാനെന്റെ
വിഭ്രാന്തിയുടെ ദിനങ്ങളിലേക്ക് തിരിച്ചു വന്നു ...........

ഞായര്‍ വന്നെന്റെ ചെകിട്ടതടിച്ചിട്ടു
ശാപവാക്കോതി പിടഞ്ഞുപോകുന്നു
ശരശയ്യ നല്‍കി ഞായരിന്‍  രാത്രി
പടിയിറങ്ങുമ്പോള്‍ 
തിങ്ങള്‍ വന്നെന്നെ  പുല്‍കാന്‍ തുനിയുന്നു  
ഞാന്‍ ഓടിയകലുന്നു 
ഓടുന്നോരച്ചയില്‍ ഭൂമി കുലുങ്ങുന്നു 
സന്ധ്യയില്‍ ചുമയുടെ അന്ത്യത്തില്‍ 
രക്തം തുപ്പി ഞാന്‍ മൂര്‍ച്ചിച്ചു വീഴുന്നു 
ഒരു പറക്കും തളികയില്‍ 
ഞാനും നീയും ലോകം ചുറ്റുന്നു ......!

ചൊവ്വഒരു ബീഡിയില്‍ തുടങ്ങുന്നു 
കത്തുന്ന സ്വപ്‌നങ്ങള്‍ ഊതിപറത്തുന്നു
പുകച്ചുരുളുകളില്‍ പുതിയൊരു
ലോകം വിടരുന്നു
കത്തുന്നോരുഷ്ണതില്‍
യവ്വനം ഉരുകുന്നു
ഞാനും നീയും ഒരു കവിതയില്‍
അഭയം തേടി പറന്നു പോകുന്നു........!

ബുധനൊരുകുളിര്‍ കാറ്റായി വന്നെന്റെ
നെറുകയില്‍ ചുംബിച്ചുഉണര്‍ത്തുന്നു
ശാന്തിയില്‍ ഞാനൊരു കീര്‍ത്തനം ചൊല്ലുന്നു
അമ്മക്ക് ഞാനൊരു മുത്തം നല്‍കുന്നു
സ്വപ്നത്തില്‍ അച്ഛനൊരു മാലാഖയാകുന്നു.......

വ്യാഴമൊരു കഴുകനായെതുന്നു
കൊക്കില്‍ രക്തക്കറ
ഉടലില്‍ ചീഞ്ഞ മാംസത്തിന്‍ ഗന്ധവും
ചുടല ചാരവും
ഞാന്‍ നിലവിളിച്ഉണരുന്നു
കാല്‍ക്കല്‍ തീയുണ്ടയായൊരു
ദിനപത്രം വീഴുന്നു
രക്താക്ഷരങ്ങളില്‍ കുറിച്ചിട്ട
വാക്കുകള്‍ കണ്ടു ഞാന്‍ ഞെട്ടുന്നു
എന്റെ തിമിരം മൂടിയ  കണ്ണുകളില്‍ഒരു
കടല്‍പാമ്പൂളിയിട്ടിഴയുന്നു........!

വെള്ളിയൊരു
വെള്ളിപിറാവായ്എത്തുന്നു
ദൈവത്തിന്‍ മുന്നില്‍ ഞാന്‍ മുട്ടുമടക്കുമ്പോള്‍
ചെകുത്താന്‍ അഴുകിയ ചിരിയുമായെതുന്നു 
ചെകുത്താന്റെ ചുമലില്‍ കയ്യിട്ടു 
ഇരുണ്ട ഗര്‍ത്തങ്ങളില്‍ ഞാനൂളിയിടുന്നു ........

ശനി 
ശനിയനാം എന്നെയൊരു 
മുള്‍ക്കിരീടം ചൂടിക്കുന്നു 
മരക്കുരിശും പേറി ഞാന്‍ 
"കടല്കാണി" മല കയറുന്നു
ചൂളം കുത്തുന്ന കാറ്റിലാരുടെയോ
ശാപവചനങ്ങള്‍ ഒഴുകിയെത്തുന്നു
            "ഇനി നീ ചിരിക്കില്ല
             ഇനി നീ കരയില്ല
             ഇനി നീ മനസ്സാക്ഷിക്കുത്തുഏറ്റുഉണരില്ല........."!


2011 ജൂൺ 29, ബുധനാഴ്‌ച

വിഭ്രാന്തിയുടെ ദിനരാത്രങ്ങള്‍ 

                  അക്ഷരങ്ങള്‍ വാക്കുകളാകുന്നില്ല
                   വാക്കുകള്‍ വാചകങ്ങള്‍ ആകുന്നില്ല
                  വാചകങ്ങള്‍ അര്‍ദ്ധപൂര്‍ണങ്ങളുംആകുന്നില്ല

വരണ്ടൊരീ പുഴയുടെ ഏകാന്തതീരത്ത്
മരിചോരുടലുമായി കാത്തിരിക്കുന്നു ഞാന്‍
സ്മൃതിപഥങ്ങളില്‍ ഈച്ചയാര്‍ക്കൊന്നോരെന്‍
മുറിവേറ്റ സ്വപ്‌നങ്ങള്‍
ഒടുങ്ങാത്ത  തൃഷ്ണകള്‍
കൊത്തി കൊറിക്കുന്ന  കഴുകുകള്‍
കീര്തനമാലപിചെതുന്ന പുലരികള്‍
വിടചൊല്ലി മറയാന്‍ തുടങ്ങുന്ന  സന്ധ്യകള്‍........

ഇനി ചിരിക്കില്ല ഇവളെന്റെ കാമിനി 
ആശ്വാസദുഃഖങ്ങള്‍  പങ്കിടാനെത്തില്ല
മരണതീരംഅണയുവാന്‍ ഞാനെന്റെ
വഞ്ചി മെല്ലെ തുഴഞ്ഞു നീങ്ങവേ
ചുഴിക്കുത്തില്‍ചുറ്റിത്തിരിയുന്നു
തുഴഒടിഞ്ഞെന്റെ ചങ്കില്‍ തറക്കുന്നു
അലസം ഞാനൊരു ബീഡി കൊളുതവേ
ഓര്‍മയിലൊരു ശീതകാറ്റിന്‍ കുളിര് മാത്രം.......!

എലി കടിച്ചിന്നെന്റെ പാഠപുസ്തകം 
മുറിവേറ്റ താളുകള്‍ ചത്തുകിടക്കുന്നു 
പൊട്ടിത്തെറിക്കുന്നു അക്ഷരക്കൂട്ടങ്ങള്‍ 
നിലവിളിചെന്ഗോ  മറയുന്നു വാക്കുകള്‍ പാവങ്ങള്‍
തിരുമ്മി അടക്കുന്നു ഞാനെന്‍ മിഴികള്‍
അന്ധകാരത്തിലെന്‍ വഞ്ചിയും മുങ്ങുന്നു.........

          കടലിന്റെ രൌദ്രഗീതം മാത്രം നീയെനിക്ക് തരിക
          കാടിന്റെ അഗാധനിശ്ശബ്ദ ഏകാന്തതയും.....
           നിലവിളികളും ദുരന്തങ്ങളും മാത്രം....
          മുടിഞ്ഞ തറവാടിന്റെ ഇരുണ്ടമൂലകളില്‍
          ഒറ്റമകനെയോര്‍ത്ത് തപിക്കുന്നോ-
          രമ്മയുടെ ചുടുനിശ്വാസങ്ങള്‍ മാത്രം........
          സഖാവേ,
           സാധ്യതകളില്‍ നിന്ന് തിരിഞ്ഞോടിയ
          സുഹുര്തുക്കള്‍ക്കായിനമുക്ക് പ്രാര്‍ഥിക്കാം
          ഈ ലോകത്തെ എല്ലാ ദുഖിതര്‍ക്കും വേണ്ടി
          നമുക്കൊന്ന് കരഞ്ഞാലെന്താ...?

വരണ്ടൊരീ പുഴയുടെ ഏകാന്ത തീരത്ത്
മരിചൊരുടലുമായ് കാത്തിരിക്കുന്നു ഞാന്‍
പുഴയിലിനിയും ഉറവ പൊട്ടുമോ?
തീരങ്ങളിനിയും തളിര്‍ക്കുമോ?പൂക്കുമോ .......?

2011 ജൂൺ 28, ചൊവ്വാഴ്ച

                                   കാത്തിരിപ്പ്‌ ....

             അലഒടുങ്ങാത്ത സാഗരതീരത്
             കലിഒടുങ്ങാത്ത ജീവിതം നല്‍കിയ
            അലയുമാത്മവ്യധകളുംപേറിയീ 
            അലസസന്ധ്യയില്‍ നിന്നെയുംകാത്തു ഞാന്‍......

           അഴലിന്നാഴക്കയങ്ങളില്‍ മുങ്ങിയെന്‍
           അരുമസ്വപ്നങ്ങള്‍ചത്തുകിടക്കുന്നു
           അരുണദീപ്തം ചക്രവാളത്തില്‍ ഈ
           അശുഭവാഴ്വിന്റെ സങ്കടം നിറയുന്നു!

           ഇരുളില്‍ മുങ്ങുന്നു സാഗരം തീരവും
           ഇരുളും  ഓര്‍മ്മകള്‍ മാത്രമെന്‍ കൂട്ടിനായി
          തിരകള്‍ വന്നെന്റെ കാല്പ്പടംചുംബിച്ചു
         തിരികെപോവുക പഥികയെന്നോതുന്നു .........

        അകലെആകാശ ചരുവിലൊരു താരകം
       കണ്ണുചിമ്മി ചിരിക്കാന്‍ തുടങ്ങവേ
       കലിപിടിച്ചോരീ നഗരരാത്രികള്‍
       രുധിരനേത്രംതുറക്കുന്നു പിന്നെയും !

       രൌദ്രവേഷങ്ങള്‍ ആടിതിമെര്‍ക്കുമീ
      നടനശാലയില്‍ തിരശീലയുയരവേ
       നഗ്നയായ്‌നിന്ന് കേഴുന്നു ദ്രൗപതി
       അട്ടഹാസങ്ങള്‍ ചുറ്റും മുഴങ്ങുന്നു.........

      രക്തപൂജക്ക്ഒരുങ്ങും ത്രിശൂലങ്ങള്‍
        ഹോമകുന്ടത്തില്‍ പൊട്ടും ശിരസുകള്‍
        നഗ്ന താണ്ടവമാടുംകബന്ധങ്ങള്‍
        കത്തിയാളുന്ന വീടുകള്‍ വീഥികള്‍ .......

       അമ്മയേകിയ പൊന്നുമ്മ സ്വീകരി-
      ച്ചോടിയെതിയ പൈതലിന്‍ കവ്തുകം
       അക്ഷരത്തിന്റെ കൂടെ പഠിക്കുന്നു
      അക്രമത്തിന്റെ തന്ത്രവും മന്ത്രവും ......

      ബോംബു  വാക്കത്തി ഏറുപടക്കങ്ങള്‍
      കുന്തം കുറുവടി വടിവാളിങ്ങനെ
       നാമമോരോന്നു ചൊല്ലിപടിചിവന്‍
       നാളെ രക്തസാക്ഷിത്വം വരിക്കുന്നു ....!

       രാത്രി നീളുന്നു ,കാതിരിപ്പെന്റെയും
       നീ വരില്ലേ ?കിനാവിന്റെ തീരത്ത്
        സ്നേഹം പുഷ്പിച്ച ചില്ലയും ,കൈകളില്‍
       നന്മ വാറ്റിതെളിച്ച വിലക്കുമായി .......?

        അന്തരെങ്ങത്തില്‍ തംബുരു മീട്ടിയെന്‍
        അന്ത്യയാത്രക്ക് മംഗളം പാടുവാന്‍
        അന്ധവേഗത്തില്‍ പായുന്ന വാഴ്വിതില്‍
         അന്ത്യ ച്ചുംബനമേകാന്‍ വരില്ലേ നീ .........?!

       
      

         

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

                      കാത്തിരിപ്പിന്റെ സ്വപ്നം

മനസിന്റെ ചില്ലകള്‍ പൂക്കുന്നിതാ
ഹൃദയതന്ത്രികള്‍ മീട്ടി പാടുന്നിതാ.......
കുളിര്തെന്നലും ഏകാന്ത സന്ധ്യയും
വന്നെന്റെനെറുകയില്‍ മുത്തുന്നു
ആരോ വരുമെന്ന് കാതില്പറയുന്നു
വാതില്‍ തുറന്നിട്ട്‌ ഞാന്‍ കാത്തിരിക്കുന്നു ..................

അമരുന്നു ഘോരാട്ടഹാസങ്ങള്‍ഒക്കയും
ഉയരുന്നു പൈതലിന്‍ കുഞ്ഞിളം പുഞ്ചിരി
ഇരുള്‍  ഒഴിഞ്ഞുജ്ജ്വലദീപ്തിയുമായിതാ
പുലര്കാലസൂര്യന്‍ ചിരിച്ചുകൊന്ടെത്തുന്നു
ഔഷധ ഗന്ധിയാം കാറ്റിതാ വീശുന്നു
ഞാനെന്റെ ജാലക തിരശീല മാറ്റുന്നു............

പുഴകള്‍ഒക്കയും അമ്രുതംച്ചുരത്തുന്നു
വറ്റാത്ത യവ്വനം തിരയടിച്ചുയരുന്നു
തീരങ്ങള്‍ തളിര്‍ ചൂടി പൂക്കുന്നിതാ
ഹരിതസ്വപ്‌നങ്ങള്‍ നെഞ്ചില്‍ പിറക്കുന്നിതാ..........

അണയാത്ത ദീപവും
സ്നേഹവുമായിതാ എത്തുന്നവന്‍
അന്ധര്‍ക്ക് കാഴ്ചകള്‍ നല്‍കുന്നവന്‍.....
വ്യര്‍ത്ഥമീവാഴ്വിത് സാര്‍ത്ഥമാകുന്നിതാ
കനിവുറ്റഹൃത്തടം മുത്തുന്നിതാ ഞങ്ങള്‍......
ദുഖങ്ങളില്‍ സ്നേഹകളഭം മണക്കുന്നു
മരണം സാന്ദ്രമോരനുഭൂതിയാകുന്നു............

    *             *                   *                            *

ഓര്‍ക്കാ പുറത്ത്  ഒരു മഴയിതാ തുള്ളുന്നു
ഭൂമി പിളര്ക്കുമിടിനാദം മുഴങ്ങുന്നു
ഉടയുന്നു സ്വപ്നം, സഖാവേ,
ശാന്തിമന്ത്രം ചൊല്ലിപ്പിരിയാം നമുക്കിനി..............!

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

                     അമ്മയോട്

ക്രൂര ദുഖങ്ങളെ പെറ്റൊരമ്മേ നിന്റെ
ക്രൂരര്‍ മക്കളിവര്‍ ശാന്തരായീടുമോ?
ചവിട്ടിയരച്ചോരീ സ്നേഹത്തില്‍ നിന്നും 
കുടമുല്ലപ്പൂവുകള്‍ വീണ്ടും വിരിയുമോ? 
അന്ധ വേഗങ്ങളില്‍ തട്ടിത്തകര്‍ന്നുപോം
ബന്ധങ്ങള്‍ വീണ്ടും തളിര്‍ക്കുമോ?പൂക്കുമോ?
ആശാദീപങ്ങള്‍ പടുതിരി കത്തുമീ
വാഴ്വിന്റെ ഇറയത് ശങ്കിച്ച്നില്‍ക്കവേ
ഒരു തുള്ളി വെളിച്ചമെന്‍ ഹൃത്തിലെക്കിറ്റുക
കാരുണ്യവര്‍ഷമായ് പെയ്തു നീ നിറയുക.................!

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

                         നീയെവിടെ .......?

ഇണയെ വിളിച്ചും
തനിയെ കരഞ്ഞും
ഒരു കിളി നെഞ്ചില്‍ പാറുന്നുണ്ടേ .........

നീയെവിടെയാണ് മറഞ്ഞിരിക്കുന്നത്?
മരുഭൂമിയെ വെയില്‍ ധാര്‍ഷ്ട്യത്തോടെ
സംഭോഗം ചെയ്യുന്ന നീണ്ട പകലുകളില്‍
നക്ഷത്രരഹിതമായ രാത്രികളില്‍
കവിതയും കിനാക്കളുമില്ലാത്ത
തളര്‍ന്ന നിദ്രകളില്‍
അഴുകിയ സ്വപ്നങ്ങളും വിയര്‍പ്പും
ഇഴുകിപ്പിടിച്ച കിടക്കമേല്‍ 
നിന്റെ സാന്ത്വന സാമീപിയങ്ങള്‍ക്കായ്‌
ഞാന്‍ കാത്തിരിക്കുന്നു..........

നീയെവിടെയാണ് മറഞ്ഞിരിക്കുന്നത്?
അശാന്തിയുടെ യാഗശാലയില്‍
നീ ജ്വലിപ്പിച്ച ശാന്തിയുടെ
ഹോമകുണ്ഡം കേട്ടുപോയിരിക്കുന്നു
നിന്റെ മന്ത്രോച്ചാരനങ്ങള്‍ക്ക്
സാന്ത്വനത്തിന്റെ സംഗീതം
നഷ്ടമായിരിക്കുന്നു.......
നീയര്പിച്ച നൈവേദ്യങ്ങള്‍
മണവും രുചിയുമില്ലാതെ
അടഞ്ഞശ്രീകോവിലിനു വെളിയില്‍
ചിതറിക്കിടക്കുന്നു......
നിലാവുള്ള രാത്രികളില്‍
നീയഴിച്ചുവിട്ട കാമത്തിന്റെ യാഗഹയങ്ങള്‍
മനസിന്റെ മേചില്പുരങ്ങളില്‍
കുളമ്പടികള്‍ഉതിര്‍ത്തു അലഞ്ഞുതിരിയുന്നു........

നീയെവിടെ.......?
ചുട്ടുപഴുത്ത വാഴ്വിതില്‍
കാരുണ്ണിയത്തിന്റെ കുളിരരുവിയായ്
നീയെന്നാണ് ഒഴുകിയെത്തുന്നത്...........!

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

                 സഹയാത്രിക

ഇവളെന്റെയാശ്വാസ ദുഖസംത്രിപ്തികള്‍
ഇവളെന്റെ സ്വപ്നം നിരപ്പകിട്ടെകിയോള്‍
ഇവള്‍ നീണ്ട രതികള്‍ആലെന്നില്‍ നിറഞ്ഞിട്ടു
മോക്ഷകവാടം തുറന്നിട്ട്‌ തന്നവള്‍...............

പൊട്ടിച്ചിരിക്കാതെഒഴുകുമീ പുഴയുടെ
മാറിലൊരു മൌനമായിവള്‍വിങ്ങി നില്‍ക്കുന്നു   
കുന്നിന്മുകളിലെ പൂക്കാത്ത മരമൊന്നില്‍
പാടാത്തകിളിയായഇവള്‍ ചിറകൊതുക്കുന്നു......
ദുസ്സ്വപ്നപീടിതം രാത്രി വന്നെത്തവെ
താരാട്ടുപാട്ടായിവള്‍ഒഴുകിയെത്തുന്നു............

അന്ധകാരതിലെന്‍ വെള്ളിനക്ഷത്രമായ്
അമ്മിഞ്ഞയിട്ടിയ  കാരുണ്ണിയ വായ്പ്പായ്
സംകീര്‍ത്തനങ്ങലാല്‍ വിരിയുന്ന പുലരിയായ്
വിടചൊല്ലി മറയാന്‍തുടങ്ങുന്ന സന്ധ്യയായ്
വെയിലെത്തിനോക്കാത്ത കാടിന്റെയുള്ളിലെ  
ധ്യാനമുഹൂര്‍ത്തത്തിലനയുന്ന ശാന്തിയായ്
ഖിന്നയായ് വന്നെന്റെനെഞ്ചകം തേടുന്ന
ഭര്‍തൃപരിത്യക്തയായൊരു  സീതയായ്
ഇവളെന്റെ മുന്നില്‍ പിന്നില്‍ നടക്കുന്നു
ഇവളെന്റെ ഇടവും വലവും നടക്കുന്നു ..........
വ്യര്‍ത്തമെന്‍ വാഴ്വിന്റെ അര്‍ത്തമാകുന്നിവള്‍
ഇവളെന്റെ ആശ്വാസദുഖസംത്രിപ്തികള്‍...............!

2011 ഫെബ്രുവരി 19, ശനിയാഴ്‌ച

            നനഞ്ഞ സ്വപ്‌നങ്ങള്‍
     
മഴ നനഞ്ഞ സ്വപ്‌നങ്ങള്‍
മനസിന്റെ ഇറയത്ത്‌
നിലാവും നിദ്രയും
കവിതയുമില്ലാത്ത ഏകാന്ത രാത്രി
ദുരിതങ്ങല്‍ക്കുമേല്‍ രാത്രിമഴ
നക്ഷത്രരഹിതമായ ആകാശം പോലെ  ജീവിതം ...........

നനഞ്ഞ സ്വപ്നം പുതച്ചു
തീ പിടിച്ച ശയ്യയില്‍ ശയിക്കുവതെങ്ങനെ?
കണ്ണുകള്‍ക്ക്‌ കൃഷ്ണമണിയും
കൈകള്‍ക്ക് വിരലുകളും
നഷ്ടപെട്ടവന്റെ ചിരി ഉള്ളില്മുഴങ്ങുന്നു........
സഖീ
അശാന്തിയുടെ ഗിരിമുടികളില്‍
ഏതഗസ്ത്യ ഹൃദയത്തിലാണ്
ശാന്തിയുടെ ഉറവ ഞാന്‍ തേടേണ്ടത് ...............?

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

                 
          
           വെറുമൊരു പ്രേമഗീതം



 വെറുതെ നിന്നോര്‍മകള്‍ ഓടിയെത്തി
അലസമെന്‍ മാനസം തൊട്ടുണര്‍ത്തി
അലസമീസന്ധ്യയും മാഞ്ഞുപോകെ
ഒരു ദീപനാളം തെളിഞ്ഞുമിന്നി
ആ ദീപനാളത്തിന്‍ ദീപ്തിയില്‍ നീ
കവിതപോലുള്ളില്‍ നിരഞ്ഞുനില്‍ക്കെ
ദുരിതാന്ദകാരങ്ങള്‍ മാഞ്ഞുപോയി
ഒരുമാത്ര വാഴ്വിത് സാര്‍ത്ഥമായി .......

ഏകാന്ത സുന്ദരമീരാത്രിയും
ഒരു പേക്കിനാവിന്റെ നിദ്രയുമായി
വെറുതെ നിന്നോര്‍മതന്‍ സൌഹൃതത്തില്‍
ഈ പാനപാത്രം നിറക്കട്ടെ ഞാന്‍  .................!