2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

                      കാത്തിരിപ്പിന്റെ സ്വപ്നം

മനസിന്റെ ചില്ലകള്‍ പൂക്കുന്നിതാ
ഹൃദയതന്ത്രികള്‍ മീട്ടി പാടുന്നിതാ.......
കുളിര്തെന്നലും ഏകാന്ത സന്ധ്യയും
വന്നെന്റെനെറുകയില്‍ മുത്തുന്നു
ആരോ വരുമെന്ന് കാതില്പറയുന്നു
വാതില്‍ തുറന്നിട്ട്‌ ഞാന്‍ കാത്തിരിക്കുന്നു ..................

അമരുന്നു ഘോരാട്ടഹാസങ്ങള്‍ഒക്കയും
ഉയരുന്നു പൈതലിന്‍ കുഞ്ഞിളം പുഞ്ചിരി
ഇരുള്‍  ഒഴിഞ്ഞുജ്ജ്വലദീപ്തിയുമായിതാ
പുലര്കാലസൂര്യന്‍ ചിരിച്ചുകൊന്ടെത്തുന്നു
ഔഷധ ഗന്ധിയാം കാറ്റിതാ വീശുന്നു
ഞാനെന്റെ ജാലക തിരശീല മാറ്റുന്നു............

പുഴകള്‍ഒക്കയും അമ്രുതംച്ചുരത്തുന്നു
വറ്റാത്ത യവ്വനം തിരയടിച്ചുയരുന്നു
തീരങ്ങള്‍ തളിര്‍ ചൂടി പൂക്കുന്നിതാ
ഹരിതസ്വപ്‌നങ്ങള്‍ നെഞ്ചില്‍ പിറക്കുന്നിതാ..........

അണയാത്ത ദീപവും
സ്നേഹവുമായിതാ എത്തുന്നവന്‍
അന്ധര്‍ക്ക് കാഴ്ചകള്‍ നല്‍കുന്നവന്‍.....
വ്യര്‍ത്ഥമീവാഴ്വിത് സാര്‍ത്ഥമാകുന്നിതാ
കനിവുറ്റഹൃത്തടം മുത്തുന്നിതാ ഞങ്ങള്‍......
ദുഖങ്ങളില്‍ സ്നേഹകളഭം മണക്കുന്നു
മരണം സാന്ദ്രമോരനുഭൂതിയാകുന്നു............

    *             *                   *                            *

ഓര്‍ക്കാ പുറത്ത്  ഒരു മഴയിതാ തുള്ളുന്നു
ഭൂമി പിളര്ക്കുമിടിനാദം മുഴങ്ങുന്നു
ഉടയുന്നു സ്വപ്നം, സഖാവേ,
ശാന്തിമന്ത്രം ചൊല്ലിപ്പിരിയാം നമുക്കിനി..............!

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

                     അമ്മയോട്

ക്രൂര ദുഖങ്ങളെ പെറ്റൊരമ്മേ നിന്റെ
ക്രൂരര്‍ മക്കളിവര്‍ ശാന്തരായീടുമോ?
ചവിട്ടിയരച്ചോരീ സ്നേഹത്തില്‍ നിന്നും 
കുടമുല്ലപ്പൂവുകള്‍ വീണ്ടും വിരിയുമോ? 
അന്ധ വേഗങ്ങളില്‍ തട്ടിത്തകര്‍ന്നുപോം
ബന്ധങ്ങള്‍ വീണ്ടും തളിര്‍ക്കുമോ?പൂക്കുമോ?
ആശാദീപങ്ങള്‍ പടുതിരി കത്തുമീ
വാഴ്വിന്റെ ഇറയത് ശങ്കിച്ച്നില്‍ക്കവേ
ഒരു തുള്ളി വെളിച്ചമെന്‍ ഹൃത്തിലെക്കിറ്റുക
കാരുണ്യവര്‍ഷമായ് പെയ്തു നീ നിറയുക.................!

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

                         നീയെവിടെ .......?

ഇണയെ വിളിച്ചും
തനിയെ കരഞ്ഞും
ഒരു കിളി നെഞ്ചില്‍ പാറുന്നുണ്ടേ .........

നീയെവിടെയാണ് മറഞ്ഞിരിക്കുന്നത്?
മരുഭൂമിയെ വെയില്‍ ധാര്‍ഷ്ട്യത്തോടെ
സംഭോഗം ചെയ്യുന്ന നീണ്ട പകലുകളില്‍
നക്ഷത്രരഹിതമായ രാത്രികളില്‍
കവിതയും കിനാക്കളുമില്ലാത്ത
തളര്‍ന്ന നിദ്രകളില്‍
അഴുകിയ സ്വപ്നങ്ങളും വിയര്‍പ്പും
ഇഴുകിപ്പിടിച്ച കിടക്കമേല്‍ 
നിന്റെ സാന്ത്വന സാമീപിയങ്ങള്‍ക്കായ്‌
ഞാന്‍ കാത്തിരിക്കുന്നു..........

നീയെവിടെയാണ് മറഞ്ഞിരിക്കുന്നത്?
അശാന്തിയുടെ യാഗശാലയില്‍
നീ ജ്വലിപ്പിച്ച ശാന്തിയുടെ
ഹോമകുണ്ഡം കേട്ടുപോയിരിക്കുന്നു
നിന്റെ മന്ത്രോച്ചാരനങ്ങള്‍ക്ക്
സാന്ത്വനത്തിന്റെ സംഗീതം
നഷ്ടമായിരിക്കുന്നു.......
നീയര്പിച്ച നൈവേദ്യങ്ങള്‍
മണവും രുചിയുമില്ലാതെ
അടഞ്ഞശ്രീകോവിലിനു വെളിയില്‍
ചിതറിക്കിടക്കുന്നു......
നിലാവുള്ള രാത്രികളില്‍
നീയഴിച്ചുവിട്ട കാമത്തിന്റെ യാഗഹയങ്ങള്‍
മനസിന്റെ മേചില്പുരങ്ങളില്‍
കുളമ്പടികള്‍ഉതിര്‍ത്തു അലഞ്ഞുതിരിയുന്നു........

നീയെവിടെ.......?
ചുട്ടുപഴുത്ത വാഴ്വിതില്‍
കാരുണ്ണിയത്തിന്റെ കുളിരരുവിയായ്
നീയെന്നാണ് ഒഴുകിയെത്തുന്നത്...........!

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

                 സഹയാത്രിക

ഇവളെന്റെയാശ്വാസ ദുഖസംത്രിപ്തികള്‍
ഇവളെന്റെ സ്വപ്നം നിരപ്പകിട്ടെകിയോള്‍
ഇവള്‍ നീണ്ട രതികള്‍ആലെന്നില്‍ നിറഞ്ഞിട്ടു
മോക്ഷകവാടം തുറന്നിട്ട്‌ തന്നവള്‍...............

പൊട്ടിച്ചിരിക്കാതെഒഴുകുമീ പുഴയുടെ
മാറിലൊരു മൌനമായിവള്‍വിങ്ങി നില്‍ക്കുന്നു   
കുന്നിന്മുകളിലെ പൂക്കാത്ത മരമൊന്നില്‍
പാടാത്തകിളിയായഇവള്‍ ചിറകൊതുക്കുന്നു......
ദുസ്സ്വപ്നപീടിതം രാത്രി വന്നെത്തവെ
താരാട്ടുപാട്ടായിവള്‍ഒഴുകിയെത്തുന്നു............

അന്ധകാരതിലെന്‍ വെള്ളിനക്ഷത്രമായ്
അമ്മിഞ്ഞയിട്ടിയ  കാരുണ്ണിയ വായ്പ്പായ്
സംകീര്‍ത്തനങ്ങലാല്‍ വിരിയുന്ന പുലരിയായ്
വിടചൊല്ലി മറയാന്‍തുടങ്ങുന്ന സന്ധ്യയായ്
വെയിലെത്തിനോക്കാത്ത കാടിന്റെയുള്ളിലെ  
ധ്യാനമുഹൂര്‍ത്തത്തിലനയുന്ന ശാന്തിയായ്
ഖിന്നയായ് വന്നെന്റെനെഞ്ചകം തേടുന്ന
ഭര്‍തൃപരിത്യക്തയായൊരു  സീതയായ്
ഇവളെന്റെ മുന്നില്‍ പിന്നില്‍ നടക്കുന്നു
ഇവളെന്റെ ഇടവും വലവും നടക്കുന്നു ..........
വ്യര്‍ത്തമെന്‍ വാഴ്വിന്റെ അര്‍ത്തമാകുന്നിവള്‍
ഇവളെന്റെ ആശ്വാസദുഖസംത്രിപ്തികള്‍...............!

2011 ഫെബ്രുവരി 19, ശനിയാഴ്‌ച

            നനഞ്ഞ സ്വപ്‌നങ്ങള്‍
     
മഴ നനഞ്ഞ സ്വപ്‌നങ്ങള്‍
മനസിന്റെ ഇറയത്ത്‌
നിലാവും നിദ്രയും
കവിതയുമില്ലാത്ത ഏകാന്ത രാത്രി
ദുരിതങ്ങല്‍ക്കുമേല്‍ രാത്രിമഴ
നക്ഷത്രരഹിതമായ ആകാശം പോലെ  ജീവിതം ...........

നനഞ്ഞ സ്വപ്നം പുതച്ചു
തീ പിടിച്ച ശയ്യയില്‍ ശയിക്കുവതെങ്ങനെ?
കണ്ണുകള്‍ക്ക്‌ കൃഷ്ണമണിയും
കൈകള്‍ക്ക് വിരലുകളും
നഷ്ടപെട്ടവന്റെ ചിരി ഉള്ളില്മുഴങ്ങുന്നു........
സഖീ
അശാന്തിയുടെ ഗിരിമുടികളില്‍
ഏതഗസ്ത്യ ഹൃദയത്തിലാണ്
ശാന്തിയുടെ ഉറവ ഞാന്‍ തേടേണ്ടത് ...............?

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

                 
          
           വെറുമൊരു പ്രേമഗീതം



 വെറുതെ നിന്നോര്‍മകള്‍ ഓടിയെത്തി
അലസമെന്‍ മാനസം തൊട്ടുണര്‍ത്തി
അലസമീസന്ധ്യയും മാഞ്ഞുപോകെ
ഒരു ദീപനാളം തെളിഞ്ഞുമിന്നി
ആ ദീപനാളത്തിന്‍ ദീപ്തിയില്‍ നീ
കവിതപോലുള്ളില്‍ നിരഞ്ഞുനില്‍ക്കെ
ദുരിതാന്ദകാരങ്ങള്‍ മാഞ്ഞുപോയി
ഒരുമാത്ര വാഴ്വിത് സാര്‍ത്ഥമായി .......

ഏകാന്ത സുന്ദരമീരാത്രിയും
ഒരു പേക്കിനാവിന്റെ നിദ്രയുമായി
വെറുതെ നിന്നോര്‍മതന്‍ സൌഹൃതത്തില്‍
ഈ പാനപാത്രം നിറക്കട്ടെ ഞാന്‍  .................!